Tuesday, May 21, 2013

വിമര്‍ശനം

വിഷയം രഞ്ജിനി ഹരിദാസ് എന്ന സംഭവം:
                എന്ത് കൊണ്ട് എല്ലാ കേരളീയരും കുമാരി രഞ്ജിനി ഹരിദാസിനോട് മാത്രം ഇങ്ങനെ പരുഷമായി പെരുമാറുന്നു?

എന്ത് കൊണ്ട് കേരളീയര്‍ മുഴുവനും ഒറ്റക്കെട്ടായി രണ്ജിനിക്കെതിരെ സംസാരിക്കുന്നു.?അത് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

പര്‍ദ്ദ പ്രശ്നം ഇന്ത്യാവിഷനിലൂടെ ഉന്നയിച്ച ശ്രീമതി ഫൗസിയ മുസ്തഫക്ക് എതിരെ സംസാരിച്ചതു പോലെ തന്നെ അവരെ അനുകൂലിച്ചും സംസാരിക്കാന്‍ ആളുകളുണ്ടായി.

കാമാത്തിപുരയിലെ കണ്ണാടിക്കാഴ്ചകള്‍ നമ്മുടെ വീടുകളില്‍ കൊണ്ട് വന്നു കാണിച്ചു തന്ന മലയാളി(?)ഹൌസ് എന്ന റിയാലിറ്റിഷോയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടായി.

ക്രിക്കറ്റ് കോഴയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ശ്രീ ശാന്തിനെയും അനുകൂലിക്കാനും എതിര്‍ത്ത് സംസാരിക്കാനും ആളുകള്‍ ഉണ്ടായി.

പക്ഷെ ഭൂമി മലയാളം മുഴുവനും എന്തുകൊണ്ട് കുമാരി രഞ്ജിനി ഹരിദാസിന് എതിരെ സംസാരിക്കുന്നു.?അവര്‍ക്ക് വേണ്ടി ഒരു കുഞ്ഞുപോലും സംസാരിക്കാത്തത് എന്തുകൊണ്ട്?അതിനുള്ള ഉത്തരം ആര്‍ക്കെങ്കിലും അറിയാമോ?

            അതേടി "പ്രവാസി"...പ്ര..വാ..സി..പ്രാവാസി എന്ന ആ വാക്കിന്‍റെ അര്‍ഥം എന്താണെന്ന് നിനക്ക് അറിയണോ? അത് അറിയണം എങ്കില്‍ നീ ആദ്യം
കുബൂസ് എന്താണ് എന്ന് അറിയണം. ടി വി യില്‍ ബുര്‍ജ് ഖലീഫയും നക്ഷത്ര ഹോട്ടലുകളും നീ കാണുമ്പോള്‍ നിന്‍റെ കണ്ണ് മഞ്ഞളിച്ചു പോകും . പ്രവാസം
അല്ല അനുഭവങ്ങളുടെ പ്രവാസി ജീവിതം. കോടിക്കണക്കായ പട്ടിണി കാരുടെയും നിരക്ഷരരുടെയും പ്രവാസം.വെയിലിലും തണുപ്പിലും
തുച്ചമായ ശമ്പളത്തിന് വേണ്ടി പണി എടുക്കുന്നവരുടെയും അമ്മ പെങ്ങള്‍ മാര്‍ക്ക് വേണ്ടിയുള്ള പ്രവാസം. കല്യാണം കഴിഞ്ഞവന്‍റെ ഭാര്യയെ
ഒരു നോക്ക് കാണാന്‍ കണ്സിയാതവന്‍റെ പ്രവാസം. ജീവിക്കാന്‍ വേറെ മാര്‍ഗം ഇലാതെ വന്നു പെട്ടവന്‍റെ പ്രവാസം. മലയാള ഭാഷയെ
നേരാവണ്ണം വായിക്കാനും എഴുതാനും അറിയാത്തവരെ പോലെയുള്ളവരുടെ ജീവിതം അല്ല പ്രവാസികളുടെ ജീവിതം.
മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം മേടിച്ചു കൊടുക്കാന്‍ ജീവിത കാലം മുഴുവന്‍ ഗള്‍ഫില്‍ കുടുങ്ങി പോയവന്‍റെ പ്രവാസം.
 ഇന്നലെ നീ അപമാനിച്ചു ആട്ടി ഇറക്കി വിട്ടില്ലേ ആ ബിനോയ്‌, അങ്ങനെ ഉള്ള പാവം മനുഷ്യരുടെ ത്യാഗത്തിന്‍റെ നൊമ്പരഗളുടെ പ്രവാസം.
പ്രവാസികള്‍ എന്ന ജനതയുടെ സോള്‍, ആത്മാവ് നേരാവണ്ണം ഡ്രസ്സ്‌ പോലും ഇടാന്‍ അറിയാത്ത നിന്നെ പോലെ ഉള്ള സ്നോബുക്കുകള്‍ക്ക് ഈ
പ്രവാസ ജീവിതം തൊട്ടറിയാന്‍ ഉള്ള സെന്‍സസ് ഉണ്ടാകണം, സെന്‍ബിളിറ്റി ഉണ്ടാകണം, സെന്‍സിറ്റിവിറ്റി ഉണ്ടാകണം. പ്ഫാ ഷട്ടപ്പ്
ബ്ലഡി !@#$%^&*..... മേലില്‍ ഒരു ആണിന്‍റെയും നേര്‍ക്ക്‌ വരില്ല നിന്‍റെ ഈ പേപ്പട്ടി കുറച്ചില്‍. അത് ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ നീ ഒരു പെണ്ണായി
പോയി.വെറും ''പെണ്ണ്''.. ഗറ്റ് ലോസ്റ്റ്‌..... 

                
തെറിവിളിയുടെ പിന്നിലുള്ള മനശാസ്ത്രതെക്കുരിച്ചു ഫ്രോയിഡ് പറയുന്നത് വായിച്ചിട്ടുണ്ടോ ? മറ്റൊരാളെ തെറി പറയുന്നവൻ അവൻ പോലും അറിയാതെ അവന്റെ അബോധ മനസ്സിൽ സ്വന്തം രക്ഷിതാവിനെ കാണുന്നുണ്ട് ന്നാണ് പറയുന്നത് ...

അതായത് അറിഞ്ഞോ അറിയാതെയോ അവരുടെ മനസ്സിൽ ഒരു തെറി വിളി നടത്തുമ്പോൾ ഒരുതരം ആത്മരതി കടന്നുവരുന്നുണ്ട് ഒരാളെ അഴിഞ്ഞട്ടക്കാരി എന്ന് വിളിക്കുമ്പോൾ സ്വതം മാതാവിനെയും , ഒരു പുരുഷനെ അത്തരം ഒരു പദം ഉപയോഗിച്ച് അഭിസംബോധനം ചെയ്യുമ്പോൾ സ്വതം പിതാവിനെയും ആണ് കാണുന്നത് എന്നാണ് ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് കൂടിയായ ഫ്രോയിഡ് പറയുന്നത്

         

 ഇന്ത്യയില്‍ നിന്നും ഈ വര്ഷം ഏറ്റവുമധികം മുറവിളികള്‍ കേട്ടത് സ്‌ത്രീ സുരക്ഷയെ സംബന്ധിച്ചാണ്. സ്‌ത്രീ സുരക്ഷ  ത്യന്താപേക്ഷിതമാണെന്നത് സംശയരഹിതമായ  കാര്യവുമാണ്. എന്നാല്‍ സമൂഹത്തിലേക്ക് ഇറങ്ങി പുരുഷന്മാരോട് അഹങ്കാരം കാണിക്കുന്ന

സ്‌ത്രീകളെ എങ്ങനെയാണ് കാണുക. സ്‌ത്രീകളെ അനാവശ്യമായി നോക്കിയാല്‍ പോലും പീഢനമാകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സ്‌ത്രീകള്‍ നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കെതിരെ എന്ത് സംരക്ഷണമാണ് ലഭിക്കുക. പറയുന്നത് ചില മലയാളി മങ്കമാരെ പറ്റി തന്നെയാണ്. കരാട്ടെ പഠിച്ചെന്ന അഹങ്കാരത്തില്‍ബുള്ളറ്റില്‍ കറങ്ങി നടന്ന് പാര്‍ക്കിം ഗിനായ് അടിയുണ്ടാക്കുന്ന ഒരു മങ്കയുടെ പൊല്ലാപ്പുകളെല്ലാംകള്ളമാണെന്ന് തെളിഞ്ഞപ്പോള്‍ ദേ വരുന്നുമറ്റൊരു സെലിബ്രിറ്റി മങ്കയുടെ എയര്‍‌പോര്‍ട്ടിലെ പൊറാട്ട് നാടകം. നാടകത്തില്‍ അഹങ്കാരം കാണിച്ച ഈ മങ്കയ്ക്ക് നീതി ലഭിച്ചു.കുടുംബവുമായി വന്ന് ന്യായമായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോയ പ്രവാസിക്ക് അപമാനവും പോലീസിന്‍റെ അറസ്റ്റും.
സംഭവത്തിലെ നായിക അവതാരക രഞ്ജിനി ഹരിദാസാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വന്നിറങ്ങിയ രഞ്ജിനി ക്യൂ തെറ്റിച്ചതിന്റെ പേരില്‍ ഒരു പ്രവാസിയാല്‍ ചോദ്യം ചെയ്യപ്പെട്ടു.
ഇതിന്‍റെ പ്രതിഷേധമെന്ന നിലയില്‍ ക്യൂവില്‍ ഒരു പാവം പ്രവാസിയുടെ മുന്നില്‍ കയറി നിന്നത്
പോരാഞ്ഞിട്ട് മറ്റ് രണ്ട് പേരെയും കൂടി മുന്നില്‍ കയറ്റി നിര്‍ത്തി. ഇത് വാക്ക് തര്‍ക്കത്തിലായപ്പോള്‍
രഞ്ജിനി ഹരിദാസിലെ പെണ്മ ഉണര്‍ന്നു ഉടന്‍ തന്നെ പോലീസിനെ വിളിച്ചു, തന്നെ കയ്യേറ്റം
ചെയ്യാന്‍ ശ്രമിച്ചതായി ആരോപിച്ച് കുടുംബത്തോടൊപ്പമായിരുന്ന ഈ പ്രവാസിയെ പോലീസിനെ
കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. ആരോപണം പെണ്ണിന്റേതല്ലേ കേസെടുക്കാതിരിക്കാനും അറസ്റ്റുചെയ്യാതിരിക്കാനും
വകുപ്പില്ല. ഇതുതന്നെയാണ് പല പീഢന കഥകളിലും സംഭവിക്കുന്നത്. താന്‍ സെലിബ്രിറ്റിയാണെന്ന
അഹങ്കാരവും പെണ്ണ് എന്ന ലേബലില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമാണ്
ഈ അറസ്റ്റിന് പിന്നിലെന്ന് മനസ്സിലാക്കാന്‍ ചെറിയ ചിന്തയുടെ ആവശ്യം പോലുമില്ല.
എന്നാല്‍ ഇതിനു പിന്നില്‍ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയാണ്. അനീതി കാട്ടിയ രഞ്ജിനി
ഹരിദാസിനാണോ, നമ്മുടെ നാടിന്‍റെ നട്ടെല്ലായ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തുരന്ന
പ്രവാസിയ്‌ക്കാണോ മുന്‍‌തൂക്കം. തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും കാണാന്‍ സന്തോഷത്തോടെ
നാട്ടിലേക്കെത്തുന്ന പ്രവാസികളോട് കാണിച്ച ഈ അനീതിയ്‌ക്കെതിരെ പ്രവാസിയ്‌ക്ക് എവിടെയാണ്
നീതി ലഭിക്കുക. അറസ്റ്റിലൂടെ അവിടെ നിന്നവക്ക്ച മുന്നില്‍ അപമാനിതനാകുകയും, നീതി
നഷ്‌ടപ്പെടുകയും ചെയ്‌ത ഈ പ്രവാസിയോടുള്ള രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയെ
ആര്ക്കാകണ് ന്യായീകരിക്കാന്‍ കഴിയുക. ഇതിനകം തന്നെ നിരവധി യാതനകളും അവഗണനകളും
അനുഭവിക്കുന്ന പ്രവാസികള്ക്ക്ആ ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയാത്ത സംഭവത്തില്‍
ഉണ്ടായ അവഗണന എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. ഇതിനെ അഹങ്കാരം എന്നല്ലാതെ
മറ്റെന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കാന്‍ കഴിയുക. എന്തായാലും രഞ്ജിനി ഹരിദാസ്
താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് അന്വര്ത്ഥനമാക്കുകയാണ്, ആ പേര്
എന്താണെന്നല്ലേ ഒറ്റ ഒരുത്തിയും ശരിയല്ല”.


Wednesday, May 15, 2013

ഒരു കല്യാണ നിശ്ചയവും പാലുകാച്ചലും - A Engagement and House warming - Part -2

ഒരു കല്യാണ നിശ്ചയവും പാലുകാച്ചലും - A Engagement and House warmingഒരു കല്യാണ നിശ്ചയവും പാലുകാച്ചലും - A Engagement and House warming - Part -1 - Part -2

=====================================================================                          

                                            അങ്ങനെ അമ്മാവന്‍റെ വീട്ടില്‍ എത്തി. ബൈക്കില്‍ നിന്നും കാല്‍ താഴെ വെച്ചപ്പോലെ കൊച്ചപ്പന്‍ മുകളിലെ വീട്ടില്‍ നിന്നും വിളി തുടങ്ങി. ഇവിടെ വാടാ ഇങ്ങോട്ട് വാടാ. അമ്മിണി അമ്മയും അമ്മച്ചിയും എല്ലാം അവിടെ നില്‍പ്പുണ്ടാരുന്നു. ഞാന്‍ ഇപ്പം വരാം എന്ന് പറഞ്ഞു മുകളിലേക്ക് നടന്നു. പഴയ തറവാട് ആണ്. ഒരു 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകും. എന്നാലും ഇപ്പോളും ഒരു കുഴപ്പവും ഇല്ല. എന്‍റെ അപ്പുപ്പന്‍റെ അച്ഛന്റെ കാലത്ത് പണികഴിപ്പിച്ച വീടാണ്. ഇപ്പോളും ഒരു ചുടും ഇല്ല അവിടെ കിടന്നു ഉറങ്ങാന്‍. എന്ത് സുഖം ആണെന്നോ. ഞാന്‍ വാതുക്കല്‍ ചെന്ന് നിന്നപ്പോള്‍ കൊച്ചപ്പനും അമ്മാവനും വെളിയില്‍ ഇറങ്ങി വന്നു. അവര്‍ നല്ല ഫോമില്‍ ആണെന്ന് തോന്നണു. നീ രാവിലെ വരാം എന്ന് പറഞ്ഞിട്ട്. കൊച്ചപ്പന്‍ പരിഭവം കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു. ഞാന്‍ ഒന്ന് ചിരിച്ചു. എന്തേലും പറഞ്ഞാല്‍ അല്ലെ ഒള്ളു കുഴപ്പം. നീ വാടാ കയറി ഇരിക്ക്. അമ്മ ഇറങ്ങിവന്നു സ്നേഹത്തോടെ വിളിച്ചു. അമ്മക്ക് ഇപ്പോള്‍ ഒരു 70 വയസ് കാണുമായിരിക്കും. ആദ്യ ഭാര്യ മരിച്ചപ്പോള്‍ അവരുടെ അനിയത്തിയെ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ്. ആര്‍ക്കും അത്ര ഇഷ്ടം അല്ല അമ്മയെ. 

                                സംസാരം അത്ര ശെരിയല്ല എന്ന് കൂട്ടിക്കോ. എന്നാലും എന്നോട് ഇതുവരേം ഒന്നും പറഞ്ഞിട്ടില്ല. പാവം ആണെന്നാ എനിക്ക് തോന്നുന്നത്. മോനെ കാപ്പി എടുക്കട്ടെ. കട്ടന്‍ കാപ്പി മതി അമ്മെ. ഇടക്ക് കൊച്ചപ്പനും അമ്മാവനും അകത്തു പോയി വരുന്നു. അവിടെ എന്തോ ഉണ്ട്. ഇന്ന് അതിന്‍റെ അടിമട്ടു കണ്ടേ രണ്ടും അടങ്ങു. ഡാ നീ ഇപ്പോള്‍ എന്ത് ചെയ്യുവാ. ജോലി വല്ലോം ആയോ. ഞാന്‍ ഇപ്പോള്‍ കൊച്ചിയിലാ കൊച്ചപ്പാ. ഇങ്ങനെ ഒക്കെ പോകുന്നു. എന്നാലും ഒരു ബൈക്ക് എടുക്കണം എന്ന എന്‍റെ ആഗ്രഹം മാത്രം നടക്കുന്നില്ല കൊച്ചപ്പാ. ഞാന്‍ ചെറിയ വിഷമത്തോടെ പറഞ്ഞു. ആരോ ബൈക്കില്‍ വരുന്നു. എവിടെയോ കണ്ട പരിചയം ഉണ്ട്. എന്നാലും മനസിലാകുനില്ല അങ്ങോട്ട്‌. ആ ഇത് നമ്മുടെ പ്രവീണ്‍ തന്നെ. ചെറുക്കന് താടി ഒക്കെ വളര്‍ന്നു, കണ്ടാല്‍ ഇപ്പം ആളെ മനസിലാകുന്നേ ഇല്ല. അവന്‍ ഇരട്ട ആണ്. പ്രിയങ്ക അവന്‍റെ സഹോദരി. പിന്നേം രണ്ടു ചേച്ചിമാര്‍ ഉണ്ട്. രണ്ടു പേരും കല്യാണം കഴിച്ചു. അങ്ങനെ ഉള്ള ചെറിയ ഫാമിലി ആണ് അവന്‍റെ. ഡാ നീ ഇപ്പം എന്നാ പണി. ഞാന്‍ വെല്ടിങ്ങിനു പോകുവ ചേട്ടാ. കൊള്ളമാല്ലോട. എത്ര രൂപ കിട്ടും. അഞ്ഞൂറും ചിലവും ഉണ്ട്. ഡാ അത്രേം ഉണ്ടോ? എന്നാല്‍ ആ ജോലി കളയരുത്. ഹഹ അതുകൊണ്ട് തന്നെ അല്ലെ ഞാന്‍ കളയാത്തത്. എത്ര നാള്‍ ആയി കണ്ടിട്ട് അല്ലെ. പണ്ട് ചെറിയനാട്ടു അമ്പലത്തില്‍ പ്രിയ ചേച്ചിയുടെ കല്യാണത്തിന് കൂടിയതാ അവസാനം അല്ലേടാ. ശെരിയാ. അപ്പോളേക്കും അമ്മ കാപ്പിയും കടിയും കൊണ്ടുവന്നു. കൊണ്ടുവന്നത് ഒന്നും ബാക്കി വെച്ചില്ല. നല്ല വിശപ്പ്‌ ഉണ്ടാരുന്നു. ചേട്ടാ ഞാന്‍ ഇറങ്ങുന്നു. 

                                    നാളെ കൊച്ചിയില്‍ ഒരു പരുപാടി ഉണ്ട്. അപ്പോളാ ഒരു എസ്സ് എം എസ്സ് വന്നത്. എന്നെ വേണ്ടല്ലോ എന്ന്. ലെച്ചു ആയിരുന്നു. അല്പം മുന്‍പേ അവള്‍ വിളിച്ചിരുന്നു. ഞാന്‍ തിരക്കിലാ എന്ന് പറഞ്ഞതിനു ആയിരുന്നു ഈ മറുപടി. എല്ലാ പെണ്കുട്ടികളും ഇങ്ങനെ ആണോ ആവോ!! പോകാതെ പറ്റില്ല. ശെരി അപ്പോള്‍ വീണ്ടും സന്തിക്കും വരെ വണക്കം എന്ന് പ്രവീണ്‍ പറഞ്ഞപ്പോള്‍ ആണു വീണ്ടും ബോധം വന്നത്. അല്ല നിന്‍റെ കൂട്ടുകാരനെ പരിചയ പെടുത്തിയില്ലല്ലോ. എവിടാ ആളുടെ സ്ഥലം. അവന്‍ ആറന്മുളയിലാ വീട്. എന്താ പേര് . മനു എന്നാ. ശെരി എന്നാ ആയികോട്ടു. ഞാനും ഒന്ന് വീട്ടില്‍ കയറി തല കാണിക്കട്ടു. അല്ലേല്‍ ഇനി പിണക്കം ആകും അമ്മമാര്‍ക്ക്. ഡാ മോനാപ്പിയേ. കൊച്ചപ്പന്‍ വിളിക്കുന്നു എന്താണോ എന്തോ. ഡാ നീ ജയയുടെ കൂടെ കോഴഞ്ചേരി വരെ പോയിട്ട് വാ. എന്നാത്തിനാ. ഒരു അര എടുക്കാനാട. മം ശെരി. ജയയെ കണ്ടിട്ടി കുറെ നാള്‍ ആയി. അവനും ഇപ്പോള്‍ ടച്ച്‌ സ്ക്രീന്‍ ഉള്ള മൊബൈല്‍. നമുക്ക് മാത്രം പഴയ സോണി. പക്ഷെ ഇപ്പോലും ക്യാമറ പെര്‍ഫോമന്‍സ് അതു സോണി തന്നെ. അങ്ങനെ എങ്കിലും ആശ്വസിക്കാം. അവന്‍റെ പെണ്ണിന്‍റെ കുറെ ഫോട്ടോകള്‍ ആ മൊബൈലില്‍ ഉണ്ടാരുന്നു. ഡാ അവളെ പറ്റി ടയലോഗ് ഒന്നും പറയല്ലേ ചിലപ്പോള്‍ എനിക്ക് ദേഷ്യം വരും. ഇവന്‍ ഒരു പെങ്കോന്തന്‍ ആയോ എന്ന് ഞാന്‍ മനസ്സില്‍ കരുതി. നേരെ സിവില്‍ സപ്ലൈ. അവിടെ നല്ല തിരക്ക് ഉണ്ടാരുന്നു. ഇന്നത്തെ ദിവസം പോയി അല്ലേ ജയേ. ഇപ്പം കണ്ടോ സാദനം വരുന്നത്. അവന്‍ നേരെ ചെന്ന് അവിടെ നിന്ന ഒരാളെ സോപ്പിടുന്നതും കണ്ടു. രണ്ടു മിനുട്ട് , സാദനം റെഡി. ഹോ സമ്മതിക്കണം ഇവനെ . ചേട്ടന്‍ വണ്ടി ഓടിച്ചോ. ഇതിന്‍റെ ക്ലച്ച് പോര. ഓക്കേ ഓക്കേ. 

                                     ഞാന്‍ ഓടിച്ചു നോക്കിയപ്പോള്‍ എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല. വീട്ടില്‍ ചെന്നപ്പോള്‍ കൊച്ചപ്പന്‍ വീടിന്‍റെ വരാന്തയില്‍ ഞങ്ങളെ നോക്കി ഇരിക്കുന്നു. എല്ലാരും പോയെന്നു തോന്നണു. ആരേം കാണുന്നില്ല. നമുക്ക് വെട്ടത്ത് ഇരിക്കണ്ട. അപ്പുറത്ത് മാറി ഇരിക്കാം ജയ പറഞ്ഞു. കൊച്ചപ്പന്‍ പോകാന്‍ ഉള്ള തയ്യാറെടുപ്പായിരുന്നു. ബാഗ്‌ കൂടെ ഉണ്ട്. എന്നെ കൂട്ടി കൊച്ചപന്‍ ലോഡ്ജില്‍ പോകാന്‍ ഉള്ള പ്ലാന്‍ ആരുന്നു. അപ്പുറത്തെ മതിലില്‍ ഇരുന്നു ജയയും കൊച്ചപ്പനും കൂടെ അര അടിക്കാന്‍ തുടങ്ങി. അപ്പോളാ അമ്മിണി അമ്മ വരുന്നത്. ഡാ മോനാപ്പി നിനക്ക് ഒന്നും കഴിക്കണ്ടേ. സമയം എത്രായി എന്നാ വിചാരം. വരാം അമ്മെ. കൊച്ചപ്പനേം കൂടെ കൊണ്ടുവരാന്‍ നോക്കി നില്‍ക്കുവാ. പെട്ടെന്ന് വാ. നിങ്ങളെ കാത്തിരിക്കുവ എല്ലാരും. അത് കഴിഞ്ഞു വേണം കിടന്നു ഉറങ്ങാന്‍. നിനക്ക് ഇതൊന്നും വേണ്ടേ. ഓ എനിക്ക് അത്ര താല്പര്യം ഇല്ല അമ്മെ. ഞാന്‍ അല്പം ചമ്മലോടെ പറഞ്ഞു. പെട്ടന്നു വാ പറഞ്ഞേക്കാം. പിന്നേം ഒരു മണിക്കൂര്‍ കടന്നു പോയി. അവിടെ ഇരുന്നു കാര്യം പറഞ്ഞ്‌ ഇരുന്നു. അപ്പോളാ ബാലമ്മാവന്‍ പിള്ളേരേം കൊണ്ട് വന്നത്. പിള്ളേര്‍ രണ്ടും ഹോസ്പിറ്റലില്‍ ആരുന്നു. അമ്മാവിക്കു പനി. ബാലമ്മാവന്‍ പറഞ്ഞു നമുക്ക് വീട്ടില്‍ കിടക്കാം എന്ന്. എനിക്കും അത് ശെരിയാ എന്ന് തോന്നി. ഞാന്‍ കൊച്ചപ്പനെ വിളിച്ചു വീട്ടില്‍ ചെന്നു. അവിടെ അമ്മ ചോറ് വിളംബി. അതും കഴിച്ചു പതുക്കെ കിടക്കാന്‍ ഉള്ള ഒരുക്കം തുടങ്ങി. നല്ല ഷീണം. ദേവു, ഗോപു രണ്ടും കൂടെ  ടിവി കാണുന്നു. എന്നെ ഓര്‍മ ഉണ്ടോടി. ഉം അവള്‍ ഒന്ന് മൂളി. എന്നിട്ട് തല കൊണ്ടും കൈ കൊണ്ടും എന്തൊക്കെയോ കാണിച്ചു. കട്ടില്‍ ശെരിയാക്കി അമ്മ എന്നെ വിളിച്ചു. ആ പഴയ കട്ടില്‍ തന്നെ. ഞാന്‍ കൊച്ചുനാളില്‍ ഈ കട്ടിലില്‍ കിടന്നു ഉറങ്ങുവായിരുന്നു. ഞാന്‍ ഒരു സ്വപ്നം കണ്ടു. ഞാന്‍ പാറപ്പുറത്ത് നിന്നും വീണു എന്ന്. പെട്ടെന്ന് കണ്ണ് തുറന്നു നോക്കുമ്പോള്‍ ഇരുട്ട് മാത്രം. 

                                    ഞാന്‍ ഉറപ്പിച്ചു പാറപ്പുറത്ത് നിന്നും ഞാന്‍ വീണു എന്ന്. ഒറ്റ അലര്‍ച്ച ആയിരുന്നു ഞാന്‍ ‘’ഐയ്യോ ഞാന്‍ പാറ പുറത്തു നിന്ന് വീണേ’’ എന്നും പറഞ്ഞു. അപ്പോളാ രണ്ടു ചിരി കേള്‍ക്കുന്നത്. ചിരി പിന്നെ അട്ടഹാസം ആയി. റെനിയും, മൊട്ടയും നില്‍ക്കുന്നു. അപ്പോള്‍ സ്വപ്നം ആയിരുന്നു അല്ലെ. രണ്ടും കൂടെ എന്നെ കളിയാക്കി കൊന്നു. ശെരിക്കും ചമ്മി അന്ന്. അതിനു പ്രകാരം വീട്ടണം എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ തന്നെ എനിക്ക് അവസരം കിട്ടി. മൊട്ടയും റെനിയും കൂടെ കട്ടിളപടിയില്‍ ഇരിക്കുവായിരുന്നു കാര്യം പറഞ്ഞുകൊണ്ട്. ഞാന്‍ മുറിയില്‍ ബാലരമ വായിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോളാ പിര്‍ര്‍.......... എന്നൊരു ശബ്ദം. ആഹ എനിക്ക് കാര്യം മനസ്സില്ലായി. മൊട്ട ഗ്യാസ് വിട്ടതായിരുന്നു. എന്താടി മോട്ടേ എന്ന് ഞാന്‍ ചോദിച്ചതും അവള്‍ എഴുനേറ്റു ഒറ്റ ഓട്ടം. ആള് ശെരിക്കും ചമ്മി. ഉച്ചക്ക് കഴിച്ച ചക്കകുരു പറ്റിച്ച പണി. കിട്ടിയ അവസരം ഞാന്‍ ശെരിക്കും മുതലാക്കി. 

                   ഓടി ചെന്ന് അമ്മിണിയമ്മ., പൊടി കുഞ്ഞമ്മ, രഞ്ജിത്ത് അമ്മാവന്‍, ബാലമ്മാവന്‍, അമ്പിളി അമ്മാവി, അമ്മുമ്മ അപ്പുറത്തെ ഹരിയും ജയയും, മഞ്ചു ചേച്ചി, അഞ്ചു ചേച്ചി എന്ന് വേണ്ട കണ്ണില്‍ കണ്ടവരോട് എല്ലാം പറഞ്ഞു അവള്‍ പൊട്ടിച്ച കാര്യം. എന്നേം കുറെ കളിയാക്കിയതല്ലേ. എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അവള്‍ ഇരുന്നു കരയുന്നു. അപ്പോള്‍ ചെറിയ വിഷമം തോന്നി എനിക്ക്. എന്നാലും മനസ്സില്‍ സന്തോഷം ആയിരുന്നു, ആണ്‍ പിള്ളേരോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും ഓര്‍ത്തോ. ഞാന്‍ ഒന്ന് ഭീഷണിപ്പെടുത്താനും മറന്നില്ല. എന്ത് രസം ആയിരുന്നു അന്ന്. മോനാപ്പി കിടക്കുന്നില്ലേ. അമ്മ വിളിച്ചപ്പോളാ പെട്ടെന്ന് സ്ഥലകാലം ഓര്‍മ്മ വന്നത്. കിടക്കാന്‍ പോവ്വാ അമ്മെ. കിടന്നു ഒന്ന് കണ്ണടച്ചപ്പോള്‍ ആരോ അടുത്ത് വന്നപോലെ തോന്നി.

                              മോനെ ഉറങ്ങിയില്ലേ? അമ്മ ആയിരുന്നു. ഇല്ല അമ്മെ. അമ്മ എന്താ കിടക്കുന്നില്ലേ. ഓ എന്ത് പറയാനാ മോനെ നീ കണ്ടില്ലേ ബാലംമാവനെ. ഇപ്പോള്‍ പഴയ പോലെ ഒന്നും അല്ല. നല്ലപോലെ കുടിക്കും. ഞാനും കണ്ടു അമ്മെ. ശെരിക്കും ആള് മാറിപ്പോയി. ടെന്‍ഷന്‍ വല്ലോം കാണുമായിരിക്കും. അല്ലാതെ ഇങ്ങനെ കുടിക്കില്ലല്ലോ. രണ്ടു പെണ്പില്ലേര്‍ വളര്‍ന്നു വരുന്നു എന്ന ചിന്ത പോലും ഇല്ലല്ലോ അല്ലെ അമ്മെ. അങ്ങനെ പറഞ്ഞിരുന്നപ്പോള്‍ ബാലമ്മാവന്‍ വന്നു. അമ്മക്ക് കിടക്കാറായില്ലേ. എന്തോന്നാ ഈ പാതി രാത്രിയില്‍ കുശുകുശുക്കുന്നത്‌? അമ്മവന്‍ ഒരു പ്രമാണവും ആയിട്ടാരുന്നു വന്നത്. ദേ ശെരിക്കും കണ്ടോണം. നിങ്ങള്‍ അല്ലെ പറഞ്ഞത് ഞാന്‍ പ്രമാണം പണയം വെച്ചു എന്ന്. ഇനി അങ്ങനെ പറഞ്ഞേക്കരുത്. പ്രമാണം ഇവിടെ തന്നെ ഉണ്ട്. പിന്നേം അമ്മയും അമ്മാവനും എന്തൊക്കെയോ സംസാരിച്ചു. എനിക്ക് ചിരി വന്നു. ഒടുവില്‍ അമ്മ പോയി കിടന്നു. അമ്മാവന്‍ ഒരു ബീഡി കത്തിച്ചു. നിനക്ക് വേണോടാ? ആം ഒരെണ്ണം തന്നേര് എന്തായാലും ചോദിച്ചത് അല്ലെ ഹെഹെ. ഞാനും ഒരെണ്ണം കത്തിച്ചു വലിച്ചു. അമ്മാവന്‍റെ മനസ്സില്‍ എന്തൊക്കെയോ ഉണ്ടെന്നു മനസ്സിലായി. അമ്മ ഇടക്ക് എന്നോട് പറഞ്ഞത് എനിക്ക് ഓര്‍മ്മ വന്നു. 

                               "മോനെ അവന്‍റെ പെണ്ണും പിള്ളേടെ ചേട്ടത്തി ഒരുത്തി ഉണ്ട്. ഹോ ഇപ്പം നാലു കെട്ടി. അവള്‍ടെ ഒരു മകള്‍ ഉണ്ട്. കഴിഞ്ഞ ആഴ്ച ഇവിടെ ആയിരുന്നു താമസം. പത്തു മണി ആയാലും എണീക്കില്ല. ഞാന്‍ നോക്കുമ്പോള്‍ ഇവന്‍ ചെന്നു അവള്‍ടെ കഴുത്തിലും മുഖത്തും ഒക്കെ പിടിക്കുന്നു. ഞാന്‍ ഓടിച്ചു. നിനക്ക് പിടിക്കണേ നിന്‍റെ പെണ്ണുംപിള്ള ഉണ്ട് , അവളെ പിടിച്ചാ മതി എന്ന് ഞാന്‍ പറഞ്ഞു. ഇനി ആ മൂദേവിയെ ഈ പടിക്കകത്ത് കയറ്റില്ല.’’ അപ്പോളാ ബാലമ്മാവന്‍ വന്നത്. അത് മനസ്സില്‍ വെച്ച് ഞാന്‍ ചോദിച്ചു എന്താ അമ്മാവാ മനസ്സില്‍ ടെന്‍ഷന്‍ ഉണ്ടോ എന്ന്. ഉണ്ടെടാ നല്ല പോലെ. ജീവിതം ഒന്നേ ഒള്ളു അത് നമ്മള്‍ ടെന്‍ഷന്‍ അടിച്ചു കളയാന്‍ ഉള്ളത് അല്ല. പറ്റുമ്പോള്‍ എല്ലാം എന്‍ജോയ് ചെയ്തോണം. ആര് എന്ത് വിചാരിക്കും എന്ന് നോക്കണ്ട. നമുക്ക് കിടന്നാലോ. നാളെ രാവിലെ പാലുകാച്ചു കഴിഞ്ഞു എനിക്ക് കൊച്ചപ്പനൊപ്പം കാഞ്ഞിരപ്പള്ളി പോകണം. അപ്പോള്‍ പറഞ്ഞ പോലെ. നീ കിടന്നോ. ഇന്നാ മൂന്നു ബീഡി ഉണ്ട്. തീപെട്ടി ഇന്നാ. വേണ്ടാരുന്നു. ആ ഇരിക്കട്ട്. ഞാന്‍ ഒരു കവര്‍ എ സി ബീഡി മേടിച്ചു വെച്ചിട്ടുണ്ട് എന്ന് എങ്ങനെ അമ്മാവനോട് പറയും. അമ്മയുടെ മുറിയില്‍ അപ്പോളും വെട്ടം കണ്ടു. അമ്മ ഉറങ്ങിയില്ല. അമ്മേ ഗുഡ് നൈറ്റ്‌ എന്ന് ഞാന്‍ പറഞ്ഞു. ആ പഴമക്കാരി പാവം അമ്മ ഒന്ന് ചിരിച്ചു. ഞാന്‍ കിടന്നു. രാത്രി എപ്പോളോ അമ്മയുടെ അനക്കം വീണ്ടും കണ്ടു. പാവം കാലില്‍ തേക്കാന്‍ മുറിവെണ്ണ എടുക്കാന്‍ വന്നതായിരുന്നു. നല്ല തണുപ്പുണ്ടായിരുന്നു. ഞാന്‍ പുതച്ചു സുഗമായി കിടന്നു ഉറങ്ങി. രാവിലെ രഞ്ജിത്ത് അമ്മാവന്‍റെ ശബ്ദം. ഐയ്യോ ഏതാ ഒരു ഇരുപത്തെട്ടു പോലും കെട്ടാത്ത ഒരു കൊച്ചു കിടക്കുന്നത്. എനിക്ക് കാര്യം മനസ്സിലായില്ല. അമ്മ അപ്പോള്‍ വന്നു. എന്താ അമ്മേ കാര്യം. 

                            ഓ അത് ഒന്നും പറയണ്ട. നിന്‍റെ കൊച്ചപ്പന്‍ അവിടെ തുണി ഒന്നും ഇല്ലാതെ കിടക്കുവ.  രാവിലെ വിളിക്കണം എന്നാ പറഞ്ഞത്. ഈ കോലത്തില്‍ എങ്ങിനാ ഞാന്‍ പോയി വിളിക്കുന്നത്‌. സാരം ഇല്ല. ഞാന്‍ വിളിക്കാം അമ്മെ. അപ്പോളേക്കും രഞ്ജിത്ത് അമ്മാവന്‍ വിളിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. പിന്നേം ഞാന്‍ ചെറുതായി മയങ്ങി. അമ്മ വന്നു വിളിച്ചു. മോനെ കാപ്പി വേണോ. വേണം അമ്മെ. അപ്പോളേക്കും ബാലമ്മാവനും വന്നു. ഇന്നലത്തെ ഷീണം ആ മുഖത്ത് കാണാമായിരുന്നു. ഇന്നലെ എന്തുവായിരുന്നു. ഓ ഒന്നും പറയണ്ടടാ. അമ്മ കാപ്പി കൊടുത്തു. വീണ്ടും ചെറിയ വഴക്ക്. 
അതിനു മാത്രം ഒരു കുറവും ഇല്ല. എന്നാലും എനിക്ക് അത് ഒരു തമാശ പോലെയാ തോന്നുന്നത്. 

                    വീടിന്‍റെ പിറകില്‍ പോയി ഒരു കട്ടന്‍ ബീഡി അറഞ്ഞു. കൊച്ചപ്പന്റെ ലൈറ്റര്‍ എന്‍റെ കയ്യില്‍ ഉണ്ടാരുന്നു. പാവം. രാവിലെ തപ്പുമായിരിക്കും. കൊച്ചപ്പോ നമ്മുക്ക് പോയി വരണ്ടേ. ഹോ നേരം വെളുത്തു അല്ലെ. എടാ എന്‍റെ ലൈറ്റര്‍ നീ കണ്ടോ. ഇല്ല കൊച്ചപ്പാ. കൊടുത്താല്‍ ഞാന്‍ വലിക്കും എന്ന് കൊച്ചപ്പന്‍ അറിഞ്ഞാലോ. വേണ്ട എന്ന് കരുതി. കൊച്ചപ്പന്‍ മുണ്ട് എടുത്തു ഉടുത്തു. എടാ ഷര്‍ട്ട്‌ എവിടെ. അത് ഞാന്‍ റൂമില്‍ ഇട്ടാരുന്നു. ഷര്‍ട്ട്‌ ഞാന്‍ എടുത്തു കൊടുത്തു. കൊച്ചപ്പന്‍ പിന്നേം എന്തോ തപ്പുന്നു. എന്നാ കൊച്ചപ്പോയ്!!! ഓ എന്‍റെ നിക്കര്‍ കാണാനില്ല. എവിടെ വെച്ചിരിക്കുവായിരുന്നു. അത് ഞാന്‍ ഇട്ടിരിക്കുവായിരുന്നെടാ. ഐയ്യോ അത് പിന്നെ എങ്ങനെ പോയി. ഇനി വല്ല പട്ടിയും കൊണ്ടുപോയതായിരിക്കും. ബാലമ്മാവന്‍ വഹ തമാശ. അപ്പോളാ ചത്ത എലിയെ കൊണ്ടുവരുന്നത് പോലെ അമ്മ ഒരു ചുവന്ന നിക്കര്‍ കൊണ്ടുവരുന്നു. ഇതാണോ മോനെ. എല്ലാരും നിശബ്ദ്ദം. പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു. 

                                ഇത് അമ്മ എപ്പോള്‍ ഊരിക്കൊണ്ട് പോയി ഹഹഹ. കൊച്ചപ്പന്‍ കിടന്ന വിരിയും എല്ലാം ചുരുട്ടി കൊണ്ടുപോയപ്പോള്‍ അതില്‍ പെട്ട് പോയതാരുന്നു ആ ജട്ടി. ഉറക്കത്തില്‍ ഇത് ഊരി ക്കളയുന്ന സ്വഭാവം ഉണ്ടെന്നു . എന്തായാലും ആള് ശെരിക്കും ചമ്മി. പക്ഷെ അത് മുഖത്ത് കാണിച്ചില്ല എന്ന് മാത്രം. കൊച്ചപ്പാ നമുക്ക് പോയി റെഡി ആയി വരാം വാ. നീ വണ്ടി എടുക്കടാ. ഞാന്‍ കൊച്ചപ്പന്‍ കൂട്ടി നേരെ കോഴഞ്ചേരിയില്‍ പോയി. കോളജിനു പുറകില്‍ ഉള്ള ഒരു ലോഡ്ജ് ആയിരുന്നു. ഇപ്പോള്‍ സ്ഥിരം പണി അവിടെ തന്നെ ആയതുകൊണ്ടും, ഒരുപാട് നേരം ബൈക്കില്‍ യാത്ര വയ്യാത്തത് കൊണ്ടും എടുത്തതാ ഈ ലോഡ്ജ് . കൊള്ളം നല്ല സൌകര്യം ഒക്കെ ഉണ്ട്. ഞാന്‍ ജനലുകള്‍ ഒക്കെ തുറന്നു. എടാ ഞാന്‍ ഒന്ന് ബാത്രൂമില്‍ പോയി വരാം. അതോ നിനക്ക് പോകണോ. വേണ്ട കൊച്ചപ്പന്‍ പോയി വാ. ഞാന്‍ വെളിയില്‍ ഇറങ്ങി നിന്നു. നല്ല തണുപ്പ്. മുകളിലെ റോഡില്‍ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നു. അടുത്ത് വരുംതോറും അവള്‍ കൂടുതല്‍ സുന്ദരി ആയിക്കൊണ്ടിരുന്നു. എനിക്ക് അവളെ ഇഷ്ടം ആയി. ഇങ്ങനെ ഒരു കുട്ടി എന്‍റെ ജീവിതത്തിലും വരനെ ഭഗവാനെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. 

                              കൊച്ചപ്പന്‍ വരുന്നതിനു മുന്‍പ് ഞാന്‍ അപ്പുറത്ത് മാറി നിന്ന് ഒരു ബീഡി കൂടെ കത്തിച്ചു. കൊച്ചപ്പന്‍ വന്നു. ഞാന്‍ മൊബൈലില്‍ അനുരാഗിണി എന്ന പാട്ട് വെച്ചു. കൊച്ചപ്പനു ഇഷ്ടം ആക്കും എന്ന് അരിയാമായിരുന്നു. കൊച്ചപ്പന്‍ തന്‍റെ പറ പറ എന്നുള്ള ശബ്ദ്ദത്തില്‍ കൂടെ പാടുവാന്‍ തുടങ്ങി.ഞാന്‍ പെട്ടെന്ന് കുളിച്ചിറങ്ങി. കൊച്ചപ്പാ പെട്ടെന്ന് കുളിക്ക്. നമുക്ക് പോകണ്ടേ. അപ്പോളാ രഞ്ജിത്ത് അമ്മാവന്‍ വിളിക്കുന്നത്. എവിടാ പെട്ടെന്ന് വാ. വരുവാടാ. നീ കിടന്നു മരിക്കാതെ. കൊച്ചപ്പന്‍ ചുടായി. അമ്മവാന്‍ ഫോണ വെച്ചു. പെട്ടെന്ന് കുളിച്ചു വന്നു. ഞങ്ങള്‍ ബൈക്കില്‍ കയറി. 

                    നീ അല്‍പ്പം സ്പീഡില്‍ വിട്ടോ. വണ്ടി ഒരു അറുപതു ആയിക്കാണും. ആക്സിലേറ്റര്‍ ഫുള്‍ ആരുന്നു. പിന്നേം പറയുവാ ഡാ കുറച്ചുകൂടെ സ്പീഡില്‍ വിട്. വീട്ടില്‍ ചെന്നപ്പോള്‍ എല്ലാരും കാത്തു നില്‍ക്കുവായിരുന്നു. കൊച്ചപ്പന്‍ ചെന്നാലേ പാലുകാച്ചാന്‍ കഴിയു എന്ന് അപ്പോളാ മനസിലായത്. കാരണം മൂത്താശാരി കൊച്ചപ്പന്‍ ആയിരുന്നു. എല്ലാവരും വിളക്ക് കത്തിച്ചു വീട്ടില്‍ കയറി. ഞാന്‍ എല്ലാ മുറികളും കയറി കണ്ടു. കൊച്ചു വീടാ എങ്കിലും ഭംഗി ഉള്ളതായിരുന്നു. ഒരു പെങ്കൊച്ചു കിടന്നു കറങ്ങുന്നു. ഏതാ എന്ന് മനസ്സിലാകുനില്ല. നേരത്തെ കണ്ടിട്ടും ഇല്ല. ഒന്ന് ട്യുണ് ചെയ്താലോ എന്ന് ആലോചിച്ചു. എല്ലാരും വരുന്നതേ ഒള്ളു. രാവിലെ ആയതുകൊണ്ട് ആരും എത്തിയില്ല. കൊച്ചപ്പന്‍ പോകണം എന്ന് പറഞ്ഞു ബഹളം കൂട്ടുന്നു. എന്നാ പോയേക്കാം എന്ന് ഞാനും കരുതി. എന്നാലും മനസ്സില്‍ ഒരു വിഷമം. നമ്മുടെ പിള്ളേര്‍ വരുമ്പോള്‍ ഒന്ന് കാണാന്‍ പറ്റില്ലല്ലോ എന്ന്. 

                             ഒരുപാട് നാള്‍ ആയി പല കൊച്ചുങ്ങളേം കണ്ടിട്ട്. ഇപ്പം എന്നാ കോലം ആയി എന്ന് അറിയില്ലാലോ. ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.കൊച്ചപ്പനും കയറി. ഞങ്ങള്‍ റാന്നി റുട്ടില്‍ തിരിഞ്ഞു. മേക്കോഴൂര്‍ ആയപ്പോളേക്കും കൊച്ചപ്പനു ദാഹം എന്ന് പറഞ്ഞു. അവിടെ ജങ്ക്ഷനില്‍ ഞാന്‍ വണ്ടി നിര്‍ത്തി. ഒരു കടയില്‍ കയറി . രണ്ടു സോഡാ അടിച്ചു വീണ്ടും യാത്ര തുടര്‍ന്നു. ഡാ തലക്ക് ഒരു മന്ദത. ഒരെണ്ണം അടിച്ചാലെ ശെരിയാകു. റാന്നിയില്‍ ബാര്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞു. റാന്നി ആയി. നേരെ മഹാറാണിയില്‍ കയറി. നീയും വാടാ. ഒരു ബിയര്‍ അടിക്കാം. വേണ്ട രാവിലെ വെറും വയറ്റില്‍ ശെരിയാകില്ല. സാരമില്ലടാ ആഹാരം കൂടെ കഴിക്കാം. ഞാനും കയറി ഒരു ബീയര്‍ അടിച്ചു. ഒന്നും കഴിച്ചില്ല. കാരണം എരുമേലിയില്‍ ഒരു നല്ല ഷാപ്പുണ്ടായിരുന്നു. അതായിരുന്നു എന്തെ മനസ്സില്‍. അങ്ങനെ വീണ്ടും യാത്ര തുടര്‍ന്നു. മന്ദമരുതി ആകാറായപ്പോള്‍ ഒരു പെട്രോള്‍ പമ്പില്‍ കയറി 300 രൂപയ്ക്കു പെട്രോള്‍ അടിച്ചു. ഇപ്പോള്‍ വണ്ടിക്കും ഒരു സന്തോഷം ആയി. എരുമേലി ആയപ്പോള്‍ ഷാപ്പ്‌ കണ്ടു. കൊച്ചപ്പോയ് കയറിയാലോ. നീ കയറിക്കോടാ. കഴിക്കാന്‍ എന്താ ഉള്ളത്. ഒരു വെല്യ ലിസ്റ്റ് അയ്യാള്‍ പറഞ്ഞു. എനിക്ക് അപ്പം മതി എന്ന് ഞാന്‍ പറഞ്ഞു. കൂടെ പന്നി ഫ്രൈ . രണ്ടു പേര്‍ക്കും അപ്പോം പന്നിം വന്നു. കൂടെ ഒരു കുപ്പി നല്ല പനം കള്ളും. ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം ആയി. ഷീണം ഒക്കെ മാറി. വീണ്ടും വണ്ടി എടുത്തു യാത്ര തുടര്‍ന്നു. എരുമേലിയില്‍ നിന്നും ഇടത്ത് തിരിഞ്ഞു. 

                               കൊച്ചപ്പനു സംശയം. ഇങ്ങോട്ട് തന്നെ ആണോടാ. അതെ. നല്ല റോഡ്‌ ആയിരുന്നു. കള്ളും കൂടെ ആയപ്പോള്‍ എനിക്ക് ഒരല്‍പം സ്പീഡ് കൂടിയോ എന്ന് സംശയം. കൊച്ചപ്പനും അത് ഫീല്‍ ചെയ്തു. ഡാ സമയം ഇഷ്ടംപോലെ ഒണ്ട്. പതിക്കെ പോയാല്‍ മതി. ഞാന്‍ സ്പീഡ് കുറച്ചു. കാഞ്ഞിരപ്പള്ളി ആയി. ഇവിടെ നിന്നും എങ്ങോട്ടാ കൊച്ചപ്പാ. വഴി വല്ലോം അറിയാമോ. വലതു തിരിയെടാ. ഇവിടെ അടുത്ത് തന്നെ ആണ്. വലതു തിരിച്ചു. കൊച്ചപ്പന്‍ ഫോണ എടുത്തു പെങ്ങളെ വിളിച്ചു  നിശ്ചയം നടക്കുന്ന സ്ഥലം മനസിലാക്കി. ഡാ ഒരു മൂന്നു കിലോമീറ്റെര്‍ ഉണ്ട്. ഇടതു ഭാഗത്ത്‌ ഒരു സ്കുള്‍ ഉണ്ട്. അവിടെ വെച്ചാ. ഞാന്‍ പതുക്കെ സ്കുള്‍ നോക്കി വണ്ടി വിട്ടു. ഒരു കല്യാണം. വണ്ടി നിര്‍ത്തി. കൊച്ചപ്പന്‍ തിരക്കാന്‍ ഇറങ്ങി. ചെറിയ ഒരു ആട്ടം ഉണ്ടോ എന്ന് ഞാന്‍ സംശയിച്ചു. കൊളമാകുമോ!!! തിരിച്ചു വന്നു വണ്ടിയില്‍ കയറി. അവിടെ നിന്നും അല്പം മുന്‍പില്‍ ഒരു സ്കുള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെ എത്തി. പാചകക്കാരും അഞ്ചോ ആറോ ബന്ധുക്കളും മാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളു. ഞാന്‍ വണ്ടി സ്കുളിലേക്ക് കയറ്റി












(ഞാന്‍  ഒരിക്കലും വിചാരിക്കാത്ത ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ സംഭവം അവിടെ എന്നെ കാത്തു ഇരിപ്പുണ്ടായിരുന്നു. ഇതാ പറയുന്നത് കോഇന്‍സിടന്‍സ് എന്നൊക്കെ. അത് അടുത്ത ഭാഗം. അഭിപ്രായം പ്രതീക്ഷിക്കുന്നു)

Monday, May 13, 2013

ഒരു കല്യാണ നിശ്ചയവും പാലുകാച്ചലും - A Engagement and House warming - Part -1

ഒരു കല്യാണ നിശ്ചയവും പാലുകാച്ചലും -  A Engagement and House warming - Part -1

                                   അന്നൊരു വെള്ളിയാഴ്ച്ച ദിവസം ആയിരുന്നു.ചെറിയ മഴ  ഉണ്ടാരുന്നു.  കിടന്നു ഉറങ്ങുവാന്‍ പറ്റിയ കാലാവസ്ഥ . അപ്പോള്‍ ആണ് ഉണ്ണിയുടെ വരവ്. എന്താ വിളിക്കാതെ വന്നത്. ഓ ഇന്ന് ക്ലാസ്സ്‌ ഇല്ലാരുന്നു പിന്നെ എനിക്ക് അറിയാം കിച്ചു ഇവിടെ കാണും എന്ന് . അതുകൊണ്ടാ വിളിക്കാതെ ഇങ്ങു പോരുന്നത്. എനിക്ക് ആ പാട്ടൊന്നു പഠിക്കണം. ഉം. സരിഗമ പോലും ശെരിക്കു വായിക്കുവാന്‍ പഠിച്ചില്ല. അതിനു മുന്‍പ് തനെ പാട്ട് പാടാന്‍ പഠിക്കണം അല്ലെ.  ബുക്ക്‌ കൊണ്ട് വന്നോ! ഇല്ലാരിക്കും എനിക്ക് അറിയാം. ഐയ്യോ കിചൂ!! ഞാന്‍ മറന്നു പോയി. ബുക്ക്‌ ഇല്ലാതെ എങ്ങനാ പാട്ടിന്‍റെ നോട്ട് എഴുതുന്നത്‌. ഉണ്ണി പതുക്കെ പിയാനോ വായിക്കുവാന്‍
തുടങ്ങി. പേ പി...............   ഉണ്ണി ഒരു മിനിട്ട്. പട്ടി കുറക്കുന്നു ആരോ ഗസ്റ്റ്‌ ഉണ്ടെന്നു തോന്നുന്നു. ഞാന്‍ ഒന്നു നോക്കി വരാം. ശെരി. ആഹ ഇതാരാ രഞ്ജിത് അമ്മാവനോ. പാലുകാച്ചിനു വിളിക്കാന്‍ വന്നതാ എന്ന് എനിക്ക് മനസിലായി . നിനക്കെന്നാ ചാരപ്പണി വല്ലോം ഉണ്ടോ മോനാപ്പീ . ആ ഇപ്പോള്‍ മനസിലായി.  ഇന്നലെ ബാലമ്മാവന്‍ വിളിച്ചിരുന്നു അല്ലെ. എന്തിനാരുന്നു അവര്‍ വിളിച്ചത്. ഓ ആ വേലുപ്പിള്ള പ്രഭാകരന്‍ എന്നാ മരിച്ചത് എന്ന് അറിയാന്‍ വിളിച്ചതാ. ഒരു ഫുള്‍ ബെറ്റ് വെച്ചിട്ടാ വിളിച്ചത് എന്ന്. എന്നെ അങ്ങ് സമ്മതിക്കണം അല്ലെഅമ്മാവാ. നീവാ ഞാന്‍ ചെയ്ത കുറെ വര്‍ക്കുകള്‍ കാണിച്ചുതരാം. 

                          അമ്മാവന്‍ പുതിയ സാംസങ്ക് മൊബൈല്‍ ഫോണില്‍ ഇപ്പോള്‍ വീടും പിന്നെ അമാവന്‍ ഇപ്പോള്‍ വര്‍ക്ക്‌ ചെയ്യുന്ന സൈറ്റ് എല്ലാം കാണിച്ചു.
20000രൂപയില്‍ കൂടുതല്‍  ആയി എന്നുപറഞ്ഞു.  ആം കണ്ടിരിക്കാം അല്ലാതെ എന്ത് ചെയ്യാനാ. ഇതൊക്കെ സ്വപ്നം കാണാനേ യോഗമുള്ളൂ. ഒരുദിവസം നമുക്കും ഉണ്ടാകുമാരിക്കും ഇതൊക്കെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
അമ്മാവന്‍ എന്‍റെ മുറിയില്‍ കയറി വന്നത് ഉടനെ പോകണം എന്ന്
പറഞ്ഞാരുന്നു എങ്കിലും പിയാനോ കണ്ടപ്പോള്‍ പഴയ ആ കലാകാരന്‍ അമ്മാവനില്‍ ഉണര്‍ന്നു.  പഴയ സ്റ്റേറ്റ് വിന്നര്‍ അല്ലെ കഥാ പ്രസംഗത്തില്‍.
ഞാന്‍ ഒരു പാട്ട് പാടി കേള്‍ക്കണം എന്ന് അമ്മാവന് ആഗ്രഹം. ഏതുപാടും എന്ന് എനിക്ക് ഒരു കണ്‍ഫ്യൂഷന്‍. സാമജ വരഗമന അങ്ങ് കാച്ചി.
പാടി നിര്‍ത്തിയപ്പോള്‍ അമ്മാവന് സന്തോഷം ആയി. ഡാ നീ ആ ഹരിമുരളിരവം ഒന്നു പാടിക്കേ. ഒരു പാട്ട് പാടി തീര്‍ത്തപ്പോള്‍
പിന്നെ എനിക്കും മൂഡ്‌ ആയി. ഞാന്‍ അതും കാച്ചി. അമ്മാവന് ശെരിക്കും ഇഷ്ടം ആയി . ഡാ കുഞ്ഞേ എന്നാ ഞാന്‍ അങ്ങോട്ട്‌ ഇറങ്ങുന്നു എന്ന് അമ്മാവന്‍. ശെരി എന്ന് ഞാന്‍. അമ്മാവന്‍ അങ്ങനെ പോയി. ഉണ്ണിയും അത് കഴിഞ്ഞു പോയി.ഒടുവില്‍ ഞാന്‍ മാത്രം ബാക്കി.


                                                       അടുത്ത ദിവസം നേരം വെളുത്തപ്പോള്‍ തന്നെ ഒരു ഫോണ്‍ കാള്‍. ആരാ ഞാന്‍ ഉറക്കത്തില്‍ ചോദിച്ചു. ഞാനാടാ കൊച്ചപ്പന്‍. ഐയ്യോ കൊച്ചപ്പോ എന്നാ ഉണ്ട് വിശേഷം. ഡാ നീ ഇന്നുവരില്ലേ. വരാം കൊച്ചപ്പാ.ഞാന്‍ നെല്ലിക്കാലായില്‍ വന്നിട്ട് വിളിക്കാം അപ്പോള്‍ കൊച്ചപ്പന്‍ വണ്ടിയുംകൊണ്ട് വന്നാ മതി. നീ വരണം. വന്നില്ലേല്‍ ശെരിയാക്കും
പറഞ്ഞേക്കാം. ഐയ്യോ ഉറപ്പായും വരാമേ. ഇന്ന് പോണോ വേണ്ടയോ പോണോ വേണ്ടയോ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ ഇങ്ങനെ ആലോചിച്ചു. ഹോ എന്നാ ഇനി ഒരു ബൈക്ക് ഒക്കെ എനിക്ക് എടുക്കാന്‍ പറ്റുന്നത് ഈശ്വരാ. പണ്ട് വീട്ടില്‍ പറയുമ്പോള്‍ നിനക്ക് ഒരു ജോലി ആകുമ്പോള്‍ സ്വന്തം ആയി മേടിക്കാമല്ലോ എന്ന്. ഇപ്പോള്‍ അത്യാവശ്യം ജോലി ആയപ്പോള്‍ വീട്ടില്‍ കടംകൊണ്ട് ഇരിക്കാന്‍ മേല. ഒരു ഇടത്തരക്കാരനു എന്നും എങ്ങനെ തന്നെ ആണോ ഈശ്വരാ അവന്‍റെ ജീവിതം. എല്ലാം ശെരിയാകുമായിരിക്കും . ഞാന്‍ ഉണ്ണിയെ വിളിച്ചു. ഞങ്ങള്‍ രണ്ടും കൂടെ ആശാ ഫാന്‍സിയില്‍ പോയി. സമ്മാനം എന്ത് മേടിക്കും എന്ന് ആകെ കണ്‍ഫ്യൂഷന്‍. അങ്ങനെ അവസാനം ഒരു ലൈറ്റ് വാങ്ങി. കരണ്ടുപോയാലും കത്തുന്നത്. 

 

                                   കൊള്ളാം. അതുമായി വീട്ടില്‍ വന്നപ്പോള്‍ ദേ അമ്മ പറയുന്നു
അവര്‍ക്ക് കാശ് കൊടുത്താ മതി എന്ന്. ഞാനും കരുതി അതും ഒരു ശെരിയാണെന്ന് എനിക്കും തോന്നി. ഭക്ഷണം കഴിച്ചു ഒന്നു ചെറുതായി മയങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു മിസ്‌ കാള്‍. ആരാണോ ആവോ. എന്തായാലും വിളിച്ചു നോക്കാം. വോടഫോന്‍ ആണ്. വെറുതെ വിളിച്ചു കാശ് കളയണോ. എന്തായാലും വിളിച്ചു നോക്കാം. ഹലോ ആരാവ അപ്പുറത്ത് ഒരു കിളി ശംബ്ദം. മധുരം എങ്കിലും പരിഭവം കലര്‍ന്ന ഒരു ഹലോ അപ്പുറത്ത്. ആളെ എനിക്ക് പിടികിട്ടി. ലെച്ചു തന്നെ.  ഇന്ന് ചുരിദാര്‍ ശെരിയാക്കുവാന്‍ കൊടുത്തത് മേടിക്കുവാന്‍ അമ്മുവിന് ഒപ്പം പോകും എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഇത് അമ്മുവിന്‍റെ നമ്പര്‍ തന്നെ. എവിടാ കിച്ചു. ഞാന്‍ വീട്ടിലാ അല്ലാതെ എവിടാ. എന്ത് എടുക്കുവാ എന്‍റെ കിച്ചു. ആ ഒന്നും എടുക്കുവല്ല ചുമ്മാ ഇരിക്കുവാ. എന്താ രാവിലെ അങ്ങനെ പറഞ്ഞത്. എങ്ങനെ!! ഓ അതോ നിനക്ക് ഇപ്പം എന്നെ വിളിച്ചാല്‍ ഉടന്‍ വെക്കാന്‍ അല്ലെ ധൃതി. അല്ലാതെ സംസാരിക്കാന്‍ അല്ലലോ. കിരണ്‍ ചേട്ടാ എന്നെ ഒന്നു മനസിലാക്കു.
എന്‍റെ സാഹചര്യം അങ്ങനെ ആരിക്കും അപ്പോള്‍. അതാ. അല്ലാതെ ഒന്നും ഇല്ല.  ഇത് അമ്മുവിന്‍റെ നമ്പര്‍ ആണ്. ഇനി ഇതില്‍ വിളിക്കരുത് എന്ന് അവള്‍ പറഞ്ഞു. എനിക്ക് ദേഷ്യം ആണ് വന്നത്. എന്നെ സംശയത്തോടെ കാണുന്നപോലെ. 

 

                                    ഇപ്പോളും എന്നെ മനസിലാകിയിട്ടില്ല അവള്‍ ഹും.
നീ വീട്ടില്‍ ചെന്ന് മറ്റേ നമ്പറില്‍ നിന്നും വിളിച്ചാ മതി.
ശെരി എന്‍റെ മൊബൈലില്‍ ബാലന്‍സ്.  ഇല്ല അവള്‍ ശെരി പറഞ്ഞു രണ്ടു ഉമ്മയും തന്നു. എന്നാല്‍ ഞാന്‍ ആ ഉമ്മ മുഴുമുപ്പിക്കുന്നതിനു മുന്‍പ്തന്നെ ഫോണ്‍ കട്ട്‌ ചെയ്തു. അര മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ഒരു മിസ്‌ കാല്‍ വന്നു. എന്നെ പരീക്ഷിക്കാന്‍ വേണ്ടി ആരിക്കും. എന്തായാലും ഞാന്‍ തിരിച്ചുവിളിച്ചില്ല.
പതുക്കെ ഒന്നു മയങ്ങി വന്നപ്പോള്‍ വീണ്ടും ഫോണ്‍. ജയ ആരുന്നു. എന്താടാ. ദേ നീ ഇപ്പം വരും എന്ന് പറഞ്ഞ് ഇവിടെ ഒരാള്‍ ഇരിക്കുന്നു.
ഡാ  ഞാന്‍ വരാം കേട്ടോ. വണ്ടി ഇല്ലാത്തതു കൊണ്ടാ. ഞാന്‍ ദേ റെനോടെ അപ്പന്‍റെ കയ്യില്‍ ഫോണ്‍ കൊടുക്കാം. എടാ നീ ഇറങ്ങിയില്ലേ ഇതുവരേം. ഞാന്‍ ദേ ഇപ്പം ഇറങ്ങാം മുടി ഒന്നു വെട്ടാം എന്ന് പറഞ്ഞു ഇരുന്നതാ. അയ്യാള്‍ ഇതുവരേം കട തുറനില്ല എന്ന് പറഞ്ഞു ഞാന്‍ തടിതപ്പി.  നീ പെട്ടെന്ന് വാ.
ഇനി പോകാതെ ഇരുന്നാല്‍ ശെരിയാകില്ല എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ പോകുവാന്‍ തന്നെ തീരുമാനിച്ചു.


                                                          ഞാന്‍ ഇപ്പോള്‍ തന്നെ ഇറങ്ങാം കൊച്ചപ്പാ. പെട്ടെന്ന് കുളിച്ചു ഡ്രസ്സ്‌ മാറി. ചായ കുടിക്കാന്‍ ചെന്നപ്പോള്‍ നല്ല ചൂട്. കുടിക്കാതെ ഞാന്‍ ഇറങ്ങി. ഓട്ടോ നോക്കി നിന്നാല്‍ താമസിക്കും. ഞാന്‍ നടന്നു. പ്രകാശ്  അണ്ണന്റെ കട ആയപ്പോള്‍ ഒന്നു നിന്നു. അണ്ണന്‍ തന്നെ ഒള്ളു. ഒരു കമ്പനി കൊടുക്കാം. വല്ല ഓട്ടോയും വന്നാ കയറി പോകുകയും ആകാം. അവിടെ നിന്നപ്പോള്‍ 15 മിനുട്ട് ആയി കാണും ഒരു സ്കുട്ടര്‍ വന്നു. എന്തായാലും കൈ കാണിച്ചു. നിര്‍ത്തി. പറക്കോട് ആണോ. അതെ. അതില്‍ കയറി പറക്കോട് ഇറങ്ങി. 5 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതാ. 5 30 ആയി. ഏകദേശം ഇരുപത് മിനുട്ട് കാത്തുനിന്നു. ഒറ്റ പത്തനംതിട്ട ബസും വന്നില്ല. അവസാനം അടൂര്‍ വണ്ടിയില്‍ കയറാം എന്ന് കരുതി. അടൂര്‍ വണ്ടി വന്നു. അതില്‍ കരയി അടൂര്‍ ആകാറായപ്പോള്‍ ദേ കിടക്കുന്നു. ചെന്നിത്തല വരുന്നു പോലും. ഒറ്റ വണ്ടി ഇല്ല.  

 

                                          ഈശ്വര പാപി ചെല്ലുന്നിടം പാതാളമോ. ആദ്യം കണ്ട ബസില്‍ കയറി. ടിക്കറ്റ്‌ എടുത്തു. കൊള്ളാം വീണ്ടും ശനി എന്‍റെ കൂടെ തന്നെ ഉണ്ട്. ആ ബസ്‌ പറകോട് വഴി പോകുന്നത് ആയിരുന്നു.  തൊട്ടു പുറകെ പത്തനംതിട്ട തട്ട ബസ്‌ ഉണ്ടാരുന്നു. എല്ലാം നല്ലതിന് എന്ന് സമാദാനിച്ചു ഞാന്‍ ഒരു മൂലയില്‍ അഭയംപ്രാപിച്ചു. റോഡില്‍ മുഴുവന്‍ പ്രകടനം ആരുന്നു. ഹോ ഇവനൊക്കെ എന്നതിന്‍റെ കേടാ. പൊതുജനത്തെ ഉപദ്രവിച്ചു വേണോ വോട്ടു പിടിക്കാന്‍. ഞാന്‍ മനസ്സില്‍ പ്രാകി. കൊടുമണ്‍ ആയപ്പോള്‍ എനിക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി. അങ്ങനെ ആടി ആടി പത്തനംതിട്ട ആയി, ഞാന്‍ കുരിശ് പടി ആയപ്പോള്‍ ഇറങ്ങി. ഇനി സ്റ്റാന്‍ഡില്‍ വരേം പോയി സമയം കളയണ്ടല്ലോ എന്നുവിചാരിച്ച്. ഉടന്‍ തന്നെ ഒരു കോഴഞ്ചേരി ബസ്‌ വന്നു. ഞാന്‍ അതില്‍ കയറി. 9 രൂപ ടിക്കറ്റ്‌ എടുത്തു. ചേട്ടാ ഈ ബസ്‌ എപ്പോള്‍ നെല്ലിക്കാലയില്‍ ചെല്ലും.  7 മണിക്ക്. താങ്ക്സ് ചേട്ടാ. ഞാന്‍ മൊബൈല്‍ എടുത്തു കൊച്ചപ്പനെ വിളിച്ചു. കൊച്ചപ്പോയ്ഏഴുമണിക്ക് ഞാന്‍ വരും. വണ്ടി വിട്ടേക്കണേ. ശെരി പറഞ്ഞു മൊബൈല്‍ വെച്ചു. ബാലന്‍സ് ഒന്നുടെ ഞാന്‍ നോക്കി. ഹോ ഇനി രണ്ടു രൂപ കൂടെ. ആ സാരമില്ല. നെല്ലിക്കാല ആയി. ബസ്‌ ഇറങ്ങി. 

                                കൊള്ളാം ആരേം കാണുനില്ല. വീണ്ടും കൊച്ചപ്പനെ വിളിച്ചു.
കൊച്ചപ്പോ ഞാന്‍ വന്നു. എടാ ഇപ്പം തന്നെ രഞ്ചിത്തിനെ വിടാം. നേരം ഇരുട്ടി തുടങ്ങി. ഞാന്‍ ഒരു സിസര്‍ മേടിച്ചു കത്തിച്ചു. പതുക്കെ നടക്കാന്‍ തുടങ്ങി. റോഡ്‌ രണ്ടായി തിരിയുന്നു. ഹോ ഇനി എങ്ങോട്ടാ. അങ്ങനെ ഓര്‍ത്തു നിന്നപ്പോള്‍ എന്തായാലും അമ്മാവന്‍ വന്നു. ആശ്വാസം. നിന്നോട് എവിടെ നില്‍ക്കാനാ പറഞ്ഞത്. അമ്മാവന്‍ സ്നേഹത്തോടെ ശകാരിച്ചു. ചുമ്മാ നടന്നതാ എന്ന് ഞാന്‍ മറുപടി പറഞ്ഞു. 


 (അരങ്ങും തമാശയും അലമ്പും എല്ലാം വീട്ടില്‍ ചെന്നുകഴിഞ്ഞ്,അതെല്ലാം കൂടെ അടുത്ത ഭാഗം, ഹോ ഈ മലയാളം കുറച്ചു പാടാ ,ഇപ്പോള്‍  ഇത്രേം വായിക്കു എന്തായാലും, അപ്പോളേക്കും ഞാന്‍ ഒന്നു റെസ്റ്റ് എടുക്കട്ടെ. അഭിപ്രായം പ്രതീക്ഷിക്കുന്നു)


Friday, May 10, 2013

Simple Way To Sussess In LIfe - വിജയ മന്ത്രങ്ങള്‍

Speak It Yourself Every Morning :


1  : I am the Best.

2  : I can do it.

3  : God always with me.

4  : I am a winner.

5  : Today is my day.




See the magic after obey this



എല്ലാ ദിവസവും രാവിലെ ഇത് പറഞ്ഞു പഠിക്കുക :

1  : ഞാന്‍ ആണ് എല്ലാത്തിലും നല്ലത്.

2  : എനിക്ക് എന്തും ചെയ്യാന്‍ സാദിക്കും.

3  : ഈശ്വരന്‍ എപ്പോളും എന്‍റെ കൂടെ ഉണ്ട്.

4  : ഞാന്‍ ഒരു വിജയി ആണ്.

5  : ഇന്ന്  എന്‍റെ ദിവസം ആണ്.



എന്ത് മാജിക് സംഭവിക്കും എന്ന് കണ്ടോളു.

Monday, May 6, 2013

മനസ്- Human Mind

                            മുഖം മനസിന്‍റെ കണ്ണാടി എന്നാണല്ലോ പറയാറ്. അത് സത്യം ആണ് കാരണം നമ്മുടെ മനസിലെ വികാരങ്ങള്‍ നമ്മുടെ മുഖത്ത് പ്രകടമാകും. എന്താണ് മനസ് എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? ഇല്ല എന്നത് അല്ലെ സത്യം. ആദ്യം ഒരു കാര്യം മനസിലാക്കുക എല്ലാവര്‍ക്കും ഒരു മനസുണ്ട് എന്നാ സത്യാവസ്ഥ. നമ്മുടെ വാക്കുകളെ എന്നും സൂക്ഷ്മതയോടെ മാത്രം മറ്റുള്ളവരില്‍ പ്രയോഗിക്കുക. ശരീരത്തിലെ മുറിവുകള്‍ കാലം മായ്ച്ചാലും മനസിലെ മുറിവുകള്‍ പെട്ടെന്ന് മായില്ല എന്ന് മനസിലാക്കുക.  നമ്മുടെ മനസിനെ എങ്ങനെ മനസിലാക്കാം എന്നും എങ്ങനെ പെരുമാറണം എന്നും  നമുക്ക് ഒന്നു വിലയിരുത്താം.  മനശാസ്ത്രഞന്‍മ്മാര്‍ പറയുന്നത് ''ഒരു മനുഷ്യന്‍ ഒരു ചെറിയ വിഡ്ഢിതരത്തിനു പോലും ഒരുപാട് ചിരിക്കുന്നു എങ്കില്‍ അവന്‍റെ  മനസ്സില്‍ ഒറ്റപെടല്‍ അനുഭവിക്കുന്നു എന്നാണ്. ഇനി ഒരു മനുഷ്യന്‍ ഒരുപാട് ഉറക്കം ഇഷ്ട്ടപെടുന്നു എങ്കില്‍ അയ്യാള്‍ മനസ്സില്‍ വിഷമം അനുഭവിക്കുന്ന ആളായിരിക്കണം. ഒരാള്‍ കുറച്ചു മാത്രം സംസാരിക്കുകയും എന്നാല്‍ വേഗത്തില്‍ സംസാരിക്കുകയും ചെയ്‌താല്‍ അയ്യാള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവന്‍ ആയിരിക്കും.  ഒരാള്‍ക്ക്‌ ശെരിക്കും കരയാന്‍ ഉള്ള കഴിവ് ഇല്ല എങ്കില്‍ അയ്യാള്‍ മാനസികമായി ബലഹീനന്‍ ആയിരിക്കും. ഒരാള്‍ മറ്റുള്ളവരുടെ മുന്‍ബില്‍ മാന്യം അല്ലാത്ത രീതിയില്‍ ഭഷണം കഴിക്കുന്നു എങ്കില്‍ അയ്യാള്‍ മനസ്സില്‍ ടെന്‍ഷന്‍ ഉള്ളവന്‍ ആണ് .  ഒരാള്‍  ചെറിയ കാര്യങ്ങള്‍ക്ക് പോലും കരയും എങ്കില്‍ ഉറപ്പായും നിഷ്കളങ്കനും മൃദുല ഹൃദയം ഉള്ളവും ആയിരിക്കും. ഇനി ഒരാള്‍ ചെറിയ കാര്യങ്ങള്‍ക്ക്പോലും  ദേഷ്യപ്പെടുകയാണ് എങ്കില്‍ അയ്യാള്‍ക്ക് സ്നേഹം ആവശ്യം ആണ്.

വിനയം
എന്താണ് വിനയം?  ''വിനയം കൊണ്ട് ചെറുതാകാന്‍ ശീലിക്കുമ്പോള്‍ നാം അറിയാതെ നമുക്ക് ഉയരാന്‍ സാധിക്കും. ഗര്‍വുകൊണ്ട് നാം വലുതാകുവാന്‍ മുതിരുമോള്‍ മറ്റുള്ളവരുടെ കണ്ണില്‍ നാം ചെറുതാകാന്‍ തുടങ്ങും എന്ന് മനസിലാക്കുക''.  അതുകൊണ്ട് വിനയം എന്ന നല്ല ശീലം ജീവിതത്തില്‍ എന്നും ഉണ്ടായിരികട്ടെ.

 ഷെമ 
 ഷെമ എന്ന രണ്ടക്ഷരം നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റം ഉണ്ടാകുവാന്‍ പോന്നത് ആണ്. ഷെമ എന്നത് സ്നേഹത്തിന്‍റെ മറ്റൊരു പര്യായം ആണ്.  ഒരാളോട് ഷെമ ചോദിക്കുന്നത് ഒരു വലിയ കഴിവ് തന്നെ ആണ് കൂടാതെ ഷെമ ചോദിക്കുന്നവനോട് ഷെമിക്കുന്നതും.  മറ്റുള്ളവരോട് ഷെമിക്കുവാന്‍ എത്രപേര്‍ക്ക് കഴിയാറുണ്ട്?''ഷെമിക്കുക എന്നാല്‍ അതിനര്‍ത്ഥം നമ്മള്‍ തെറ്റാണെന്നും അവര്‍ ശെരിയാണെന്നും അല്ല മരിച്ചു ബന്ധങ്ങള്‍ക്ക് അവരേക്കാള്‍ വില നമ്മള്‍ കല്‍പ്പിക്കുന്നു എന്നും, ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നമുക്ക് അവരെക്കാളും കഴിവ് ഉണ്ടെന്നുംആണ്''.അതുകൊണ്ട് ഷെമ ശീലിക്കുക.
                  
ഞാന്‍ അല്പം തിരക്കിലാണ്


ഇ വാക്കുകള്‍ നിത്യ ജീവിതത്തില്‍ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും അല്ലെ.എത്രയും പെട്ടെന്ന് ഒഴിവാക്കുക ഇ വാക്കുകള്‍. അല്ലേല്‍ എപ്പോളും അങ്ങനെ പറയുന്നവരെ എല്ലാവരും ഒഴിവാക്കും. സത്യത്തില്‍ നമ്മള്‍ അത്ര ബിസി അല്ല എങ്കില്‍ പോലും അവര്‍ക്ക് വേണ്ടി മാറ്റി വെക്കാന്‍ നമുക്ക് സമയം ഉണ്ടെങ്കില്‍ പോലും നമ്മള്‍ ഇ വാക്കുകള്‍ ഉപയോഗിക്കും. നല്ല ബന്ധം മുറിക്കുവാന്‍ തക്ക ശക്തി ഇ വാക്കുകള്‍ക്കു ഉണ്ട് എന്ന് മനസിലാക്കുക.


സ്നേഹം
ആഴത്തില്‍ ഉള്ള സ്നേഹമാണ് ഇ ലോകത്തിലെ ഏറ്റവും വലിയ വേദന എന്ന്തന്നെ വേണം എങ്കില്‍ പറയാം. ചിലപ്പോള്‍  നമ്മള്‍ ജീവന്
തുല്യം സ്നേഹിക്കുന്നവര്‍ക്ക് നമ്മുടെ സ്നേഹം ഒന്നും അല്ല എന്ന് മനസിലാകുമ്പോള്‍ അത് നമ്മളെ ശെരിക്കും വേദനിപ്പിക്കാറുണ്ട് അല്ലെ. എന്നാല്‍ അങ്ങനെ ഉള്ള തോന്നലുകള്‍ അത്ര സത്യം അല്ല. നമ്മള്‍ എന്നും മറ്റൊരാളെ അളക്കുന്നത് നമ്മുടെ കാഴ്ച്ചപ്പാടില്‍ ആയിരിക്കും അല്ലെ. നമ്മള്‍ എപ്പോളും മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാല്‍ ചിലപ്പോള്‍  അവര്‍ പറയുന്നതും ശെരിയാണ് എന്ന്  മനസിലാക്കുവാന്‍ സാധിക്കും.  നഷ്ട്ടപ്പെടും  എന്ന് ഉറപ്പുള്ള  ഒരു  വസ്തുവിനെയും  ഒരുപാട് സ്നേഹിക്കരുത്, കാരണം നഷ്ട്ടപെടുമ്പോള്‍ ഉണ്ടാകുന്ന വേദന ഒരുപാട് വലുതാരിക്കും.   സ്വന്തമായി വേദന  അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് മറ്റുള്ളവരുടെ വേദന മനസിലാകുവാന്‍ പ്രയാസം ആയിരിക്കും  എന്ന സത്യം മനസിലാക്കുക. സ്നേഹിക്കുംമ്പോള്‍ ഒരാളിലെ നന്മകളെ മാത്രം സ്നേഹിക്കാതെ അയാളിലെ കുറവുകളെ കൂടെ സ്നേഹിക്കുബോള്‍ ആണ് സ്നേഹം പൂര്‍ണമാകുന്നത്.എന്നെ ഒന്നു  സ്നേഹിക്കു എന്ന് പറഞ്ഞു ഒരിക്കലും  ആരുടേയും മുന്‍ബില്‍ തല കുനിക്കരുത്,കാരണം ഒരാള്‍ നിങ്ങളെ സ്നേഹിക്കുന്നു എങ്കില്‍ ഉറപ്പായും അയ്യാള്‍ നിങ്ങളോടൊപ്പം എന്നുംകാണും.

മറക്കരുതാത്ത 3 കാര്യങ്ങള്‍:  

 1. ഒരിക്കലും തിരിച്ചുവരാത്ത 3 കാര്യങ്ങള്‍:
     a.  സമയം
     b. വാക്കുകള്‍
     c. അവസരങ്ങള്‍

2.ജീവിതം നശിപ്പിക്കുന്ന 3 കാര്യങ്ങള്‍:
    a. ദേഷ്യം
    b. അഹങ്കാരം
    c.  ഷെമിക്കുവാന്‍ കഴിയാത്ത അവസ്ഥ

3.ജീവിതത്തിലെ പ്രദാനപെട്ട  3 ഘടകങ്ങള്‍:
   a.  സ്നേഹാനുകമ്പ
   b. കുടുംബം
   c . സുഹൃത്തുക്കള്‍

4. വ്യക്തിത്വം  നിര്‍ണയിക്കുന്ന 3 ഘടങ്ങള്‍:
   a. സമര്‍പ്പണം
   b . ആത്മാര്‍ത്‌ഥത
   c . കഠിനാധ്വാനം  

അമിതകോപം
 കോപിക്കാത്ത മനുഷ്യര്‍ ഇല്ല എന്നു തന്നെ പറയാം. ചില സമയം ജീവിതത്തില്‍ ശെരിക്കും ഒരു വില്ലന്‍ ആയി ഈ കോപം മാറും. വിദ്യാലയത്തില്‍ അധ്യാപകരോട് ചില കുട്ടികള്‍ കാണിക്കുന്ന കോപം, വീടുകള്‍  മാതാപിതാക്കള്‍  മക്കളോട് കാണിക്കുന്ന കോപം(തിരിച്ചും ഉണ്ടാകാം),
ഇവയെല്ലാം നമ്മുടെ ജീവിത്തില്‍ ഒരുപാട് കണ്ടുവരുന്നവയാണ്. സത്യത്തില്‍ കോപം ഒരു രോഗം ആണോ.  പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ''സത്യസന്ധതയും ആത്മാര്‍ഥതയും ഉള്ളവരില്‍ ആണ് അമിതകോപം കൂടുതലും കണ്ടുവരുന്നത്‌'' എന്നാണ്. ''മറ്റുള്ളവരോട് പെട്ടെന്ന് കൂടുന്നവരില്‍ ആത്മാര്‍ഥതയില്ലായ്മയും കള്ളത്തരങ്ങളും കണ്ടുവരുന്നതായും പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.




മറ്റുള്ളവരെ മനസിലാക്കാന്‍ പഠിക്കു, ഒരു പുതിയ ജീവിതം ഉണ്ടാകട്ടെ സുഹൃത്തേ!

                                                                                                       കടപ്പാട്
                                                                                                  കിരണ്‍ അടൂര്‍............