Tuesday, May 21, 2013

വിമര്‍ശനം

വിഷയം രഞ്ജിനി ഹരിദാസ് എന്ന സംഭവം:
                എന്ത് കൊണ്ട് എല്ലാ കേരളീയരും കുമാരി രഞ്ജിനി ഹരിദാസിനോട് മാത്രം ഇങ്ങനെ പരുഷമായി പെരുമാറുന്നു?

എന്ത് കൊണ്ട് കേരളീയര്‍ മുഴുവനും ഒറ്റക്കെട്ടായി രണ്ജിനിക്കെതിരെ സംസാരിക്കുന്നു.?അത് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

പര്‍ദ്ദ പ്രശ്നം ഇന്ത്യാവിഷനിലൂടെ ഉന്നയിച്ച ശ്രീമതി ഫൗസിയ മുസ്തഫക്ക് എതിരെ സംസാരിച്ചതു പോലെ തന്നെ അവരെ അനുകൂലിച്ചും സംസാരിക്കാന്‍ ആളുകളുണ്ടായി.

കാമാത്തിപുരയിലെ കണ്ണാടിക്കാഴ്ചകള്‍ നമ്മുടെ വീടുകളില്‍ കൊണ്ട് വന്നു കാണിച്ചു തന്ന മലയാളി(?)ഹൌസ് എന്ന റിയാലിറ്റിഷോയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടായി.

ക്രിക്കറ്റ് കോഴയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ശ്രീ ശാന്തിനെയും അനുകൂലിക്കാനും എതിര്‍ത്ത് സംസാരിക്കാനും ആളുകള്‍ ഉണ്ടായി.

പക്ഷെ ഭൂമി മലയാളം മുഴുവനും എന്തുകൊണ്ട് കുമാരി രഞ്ജിനി ഹരിദാസിന് എതിരെ സംസാരിക്കുന്നു.?അവര്‍ക്ക് വേണ്ടി ഒരു കുഞ്ഞുപോലും സംസാരിക്കാത്തത് എന്തുകൊണ്ട്?അതിനുള്ള ഉത്തരം ആര്‍ക്കെങ്കിലും അറിയാമോ?

            അതേടി "പ്രവാസി"...പ്ര..വാ..സി..പ്രാവാസി എന്ന ആ വാക്കിന്‍റെ അര്‍ഥം എന്താണെന്ന് നിനക്ക് അറിയണോ? അത് അറിയണം എങ്കില്‍ നീ ആദ്യം
കുബൂസ് എന്താണ് എന്ന് അറിയണം. ടി വി യില്‍ ബുര്‍ജ് ഖലീഫയും നക്ഷത്ര ഹോട്ടലുകളും നീ കാണുമ്പോള്‍ നിന്‍റെ കണ്ണ് മഞ്ഞളിച്ചു പോകും . പ്രവാസം
അല്ല അനുഭവങ്ങളുടെ പ്രവാസി ജീവിതം. കോടിക്കണക്കായ പട്ടിണി കാരുടെയും നിരക്ഷരരുടെയും പ്രവാസം.വെയിലിലും തണുപ്പിലും
തുച്ചമായ ശമ്പളത്തിന് വേണ്ടി പണി എടുക്കുന്നവരുടെയും അമ്മ പെങ്ങള്‍ മാര്‍ക്ക് വേണ്ടിയുള്ള പ്രവാസം. കല്യാണം കഴിഞ്ഞവന്‍റെ ഭാര്യയെ
ഒരു നോക്ക് കാണാന്‍ കണ്സിയാതവന്‍റെ പ്രവാസം. ജീവിക്കാന്‍ വേറെ മാര്‍ഗം ഇലാതെ വന്നു പെട്ടവന്‍റെ പ്രവാസം. മലയാള ഭാഷയെ
നേരാവണ്ണം വായിക്കാനും എഴുതാനും അറിയാത്തവരെ പോലെയുള്ളവരുടെ ജീവിതം അല്ല പ്രവാസികളുടെ ജീവിതം.
മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം മേടിച്ചു കൊടുക്കാന്‍ ജീവിത കാലം മുഴുവന്‍ ഗള്‍ഫില്‍ കുടുങ്ങി പോയവന്‍റെ പ്രവാസം.
 ഇന്നലെ നീ അപമാനിച്ചു ആട്ടി ഇറക്കി വിട്ടില്ലേ ആ ബിനോയ്‌, അങ്ങനെ ഉള്ള പാവം മനുഷ്യരുടെ ത്യാഗത്തിന്‍റെ നൊമ്പരഗളുടെ പ്രവാസം.
പ്രവാസികള്‍ എന്ന ജനതയുടെ സോള്‍, ആത്മാവ് നേരാവണ്ണം ഡ്രസ്സ്‌ പോലും ഇടാന്‍ അറിയാത്ത നിന്നെ പോലെ ഉള്ള സ്നോബുക്കുകള്‍ക്ക് ഈ
പ്രവാസ ജീവിതം തൊട്ടറിയാന്‍ ഉള്ള സെന്‍സസ് ഉണ്ടാകണം, സെന്‍ബിളിറ്റി ഉണ്ടാകണം, സെന്‍സിറ്റിവിറ്റി ഉണ്ടാകണം. പ്ഫാ ഷട്ടപ്പ്
ബ്ലഡി !@#$%^&*..... മേലില്‍ ഒരു ആണിന്‍റെയും നേര്‍ക്ക്‌ വരില്ല നിന്‍റെ ഈ പേപ്പട്ടി കുറച്ചില്‍. അത് ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ നീ ഒരു പെണ്ണായി
പോയി.വെറും ''പെണ്ണ്''.. ഗറ്റ് ലോസ്റ്റ്‌..... 

                
തെറിവിളിയുടെ പിന്നിലുള്ള മനശാസ്ത്രതെക്കുരിച്ചു ഫ്രോയിഡ് പറയുന്നത് വായിച്ചിട്ടുണ്ടോ ? മറ്റൊരാളെ തെറി പറയുന്നവൻ അവൻ പോലും അറിയാതെ അവന്റെ അബോധ മനസ്സിൽ സ്വന്തം രക്ഷിതാവിനെ കാണുന്നുണ്ട് ന്നാണ് പറയുന്നത് ...

അതായത് അറിഞ്ഞോ അറിയാതെയോ അവരുടെ മനസ്സിൽ ഒരു തെറി വിളി നടത്തുമ്പോൾ ഒരുതരം ആത്മരതി കടന്നുവരുന്നുണ്ട് ഒരാളെ അഴിഞ്ഞട്ടക്കാരി എന്ന് വിളിക്കുമ്പോൾ സ്വതം മാതാവിനെയും , ഒരു പുരുഷനെ അത്തരം ഒരു പദം ഉപയോഗിച്ച് അഭിസംബോധനം ചെയ്യുമ്പോൾ സ്വതം പിതാവിനെയും ആണ് കാണുന്നത് എന്നാണ് ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് കൂടിയായ ഫ്രോയിഡ് പറയുന്നത്

         

 ഇന്ത്യയില്‍ നിന്നും ഈ വര്ഷം ഏറ്റവുമധികം മുറവിളികള്‍ കേട്ടത് സ്‌ത്രീ സുരക്ഷയെ സംബന്ധിച്ചാണ്. സ്‌ത്രീ സുരക്ഷ  ത്യന്താപേക്ഷിതമാണെന്നത് സംശയരഹിതമായ  കാര്യവുമാണ്. എന്നാല്‍ സമൂഹത്തിലേക്ക് ഇറങ്ങി പുരുഷന്മാരോട് അഹങ്കാരം കാണിക്കുന്ന

സ്‌ത്രീകളെ എങ്ങനെയാണ് കാണുക. സ്‌ത്രീകളെ അനാവശ്യമായി നോക്കിയാല്‍ പോലും പീഢനമാകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സ്‌ത്രീകള്‍ നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കെതിരെ എന്ത് സംരക്ഷണമാണ് ലഭിക്കുക. പറയുന്നത് ചില മലയാളി മങ്കമാരെ പറ്റി തന്നെയാണ്. കരാട്ടെ പഠിച്ചെന്ന അഹങ്കാരത്തില്‍ബുള്ളറ്റില്‍ കറങ്ങി നടന്ന് പാര്‍ക്കിം ഗിനായ് അടിയുണ്ടാക്കുന്ന ഒരു മങ്കയുടെ പൊല്ലാപ്പുകളെല്ലാംകള്ളമാണെന്ന് തെളിഞ്ഞപ്പോള്‍ ദേ വരുന്നുമറ്റൊരു സെലിബ്രിറ്റി മങ്കയുടെ എയര്‍‌പോര്‍ട്ടിലെ പൊറാട്ട് നാടകം. നാടകത്തില്‍ അഹങ്കാരം കാണിച്ച ഈ മങ്കയ്ക്ക് നീതി ലഭിച്ചു.കുടുംബവുമായി വന്ന് ന്യായമായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോയ പ്രവാസിക്ക് അപമാനവും പോലീസിന്‍റെ അറസ്റ്റും.
സംഭവത്തിലെ നായിക അവതാരക രഞ്ജിനി ഹരിദാസാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വന്നിറങ്ങിയ രഞ്ജിനി ക്യൂ തെറ്റിച്ചതിന്റെ പേരില്‍ ഒരു പ്രവാസിയാല്‍ ചോദ്യം ചെയ്യപ്പെട്ടു.
ഇതിന്‍റെ പ്രതിഷേധമെന്ന നിലയില്‍ ക്യൂവില്‍ ഒരു പാവം പ്രവാസിയുടെ മുന്നില്‍ കയറി നിന്നത്
പോരാഞ്ഞിട്ട് മറ്റ് രണ്ട് പേരെയും കൂടി മുന്നില്‍ കയറ്റി നിര്‍ത്തി. ഇത് വാക്ക് തര്‍ക്കത്തിലായപ്പോള്‍
രഞ്ജിനി ഹരിദാസിലെ പെണ്മ ഉണര്‍ന്നു ഉടന്‍ തന്നെ പോലീസിനെ വിളിച്ചു, തന്നെ കയ്യേറ്റം
ചെയ്യാന്‍ ശ്രമിച്ചതായി ആരോപിച്ച് കുടുംബത്തോടൊപ്പമായിരുന്ന ഈ പ്രവാസിയെ പോലീസിനെ
കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. ആരോപണം പെണ്ണിന്റേതല്ലേ കേസെടുക്കാതിരിക്കാനും അറസ്റ്റുചെയ്യാതിരിക്കാനും
വകുപ്പില്ല. ഇതുതന്നെയാണ് പല പീഢന കഥകളിലും സംഭവിക്കുന്നത്. താന്‍ സെലിബ്രിറ്റിയാണെന്ന
അഹങ്കാരവും പെണ്ണ് എന്ന ലേബലില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമാണ്
ഈ അറസ്റ്റിന് പിന്നിലെന്ന് മനസ്സിലാക്കാന്‍ ചെറിയ ചിന്തയുടെ ആവശ്യം പോലുമില്ല.
എന്നാല്‍ ഇതിനു പിന്നില്‍ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയാണ്. അനീതി കാട്ടിയ രഞ്ജിനി
ഹരിദാസിനാണോ, നമ്മുടെ നാടിന്‍റെ നട്ടെല്ലായ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തുരന്ന
പ്രവാസിയ്‌ക്കാണോ മുന്‍‌തൂക്കം. തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും കാണാന്‍ സന്തോഷത്തോടെ
നാട്ടിലേക്കെത്തുന്ന പ്രവാസികളോട് കാണിച്ച ഈ അനീതിയ്‌ക്കെതിരെ പ്രവാസിയ്‌ക്ക് എവിടെയാണ്
നീതി ലഭിക്കുക. അറസ്റ്റിലൂടെ അവിടെ നിന്നവക്ക്ച മുന്നില്‍ അപമാനിതനാകുകയും, നീതി
നഷ്‌ടപ്പെടുകയും ചെയ്‌ത ഈ പ്രവാസിയോടുള്ള രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയെ
ആര്ക്കാകണ് ന്യായീകരിക്കാന്‍ കഴിയുക. ഇതിനകം തന്നെ നിരവധി യാതനകളും അവഗണനകളും
അനുഭവിക്കുന്ന പ്രവാസികള്ക്ക്ആ ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയാത്ത സംഭവത്തില്‍
ഉണ്ടായ അവഗണന എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. ഇതിനെ അഹങ്കാരം എന്നല്ലാതെ
മറ്റെന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കാന്‍ കഴിയുക. എന്തായാലും രഞ്ജിനി ഹരിദാസ്
താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് അന്വര്ത്ഥനമാക്കുകയാണ്, ആ പേര്
എന്താണെന്നല്ലേ ഒറ്റ ഒരുത്തിയും ശരിയല്ല”.


No comments: